22 April 2011

വി.എസിനെ കിട്ടാന്‍ എസ്.ശര്‍മയെ ഇടനിലക്കാരനാക്കി

തൃശൂര്‍: കണ്ണൂരിലേക്ക് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കിട്ടാന്‍ ഔദ്യോഗികപക്ഷം മന്ത്രി എസ്.ശര്‍മയെ ഇടനിലക്കാരനാക്കിയെന്ന് വിവരം.
വി.എസ് ഫാക്റ്റര്‍ മുതലെടുക്കാന്‍ കേന്ദ്രകമ്മിറ്റിയംഗവും മട്ടന്നൂര്‍ സ്ഥാനാര്‍ഥിയുമായ ഇ.പി.ജയരാജന്‍ അദ്ദേഹത്തിന്റെ പരിപാടി ലഭിക്കാന്‍ പ്രയാസപ്പെട്ടത്. എ.കെ.ജിയുടെ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായെത്തിയ വി.എസ്സിനെ, കണ്ണൂര്‍ ഗസ്റ്റ് ഹൌസില്‍ ഏറെ കാത്തിരുന്നാണ് ഇ.പി.ജയരാജന് കാണാനായത്.
വി.എസ്സാണ് താരമെന്ന് വരുത്തിതീര്‍ക്കാതിരിക്കാന്‍ പിണറായി വിജയന്‍ കൊണ്ടുവന്ന പോസ്റ്റര്‍ വിവാദം കമ്യൂണിസ്റ്റ് തത്വത്തിലധിഷ്ഠിതമായിരുന്നു. എന്നാല്‍, വി.എസിലൂടെ അധികാരം നിലനിര്‍ത്താന്‍ പിണറായി പക്ഷം കര്‍ക്കശ നിലപാടുകള്‍ക്കും അയവുവരുത്തുകയായിരുന്നു. ഔദ്യോഗികപക്ഷത്തെ ശക്തനായ ഇ.പി.രജയാരന്‍ തന്റെ മണ്ഡലത്തിലേക്ക് വി.എസിനെ കൊണ്ടുവരാന്‍ ശ്രമിച്ചതോടെ മറ്റുപലരും പിറകെ കൂടി. ആദ്യം എതിര്‍പ്പുണ്ടായെങ്കിലും പിന്നീട് പിണറായി വിജയന്റെ അറിവോടെയാണത്രെ ഇതെല്ലാം നടന്നത്. മട്ടന്നൂരിലെ നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം സാധ്യമാക്കിയത് വി.എസ്സെന്ന നിലയിലാണ് ജയരാജന്റെയും പ്രചാരണം.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വി.എസ്സിന്റെ ചിത്രംവച്ച് വോട്ടുപിടിച്ചു. മന്ത്രിമാരായ തോമസ് ഐസക്കും എം.എ.ബേബിയും ജി.സുധാകരനുമെല്ലാം വി.എസ് ചിത്രങ്ങള്‍ ഒപ്പം ചേര്‍ത്തു. വി.എസിന് സീറ്റ് നല്‍കണമെന്ന് സെക്രട്ടേറിയറ്റില്‍ വാശി പിടിച്ച മന്ത്രി പി.കെ.ശ്രീമതി നേരത്തെതന്നെ പക്ഷം ചേര്‍ന്നു.

No comments:

Post a Comment